ഇന്ത്യയില്‍ ജനാധിപത്യം സംരക്ഷിക്കാനുളള അവസാന അവസരമാണിത്. നരേന്ദ്രമോദി ഇനിയൊരു തെരഞ്ഞെടുപ്പില്‍ ജയിച്ചാല്‍ രാജ്യത്ത് സ്വേച്ഛാധിപത്യം ഉണ്ടാകും. പിന്നീട് ഇവിടെ ജനാധിപത്യമോ തെരഞ്ഞെടുപ്പോ ഉണ്ടാകില്ല. ഈ രാജ്യത്ത് ജനങ്ങള്‍ക്ക് വോട്ടുചെയ്യാനുളള അവസാന അവസരമായിരിക്കും ഇത്. റഷ്യയില്‍ പുടിന്‍ ഭരിക്കുന്നതുപോലെ ബിജെപി ഇന്ത്യ ഭരിക്കും
നിതീഷും ഞങ്ങളും ഒരുമിച്ചാണ് ബിജെപിക്കെതിരെ പോരാടിയത്. സഖ്യത്തിനൊപ്പം നില്‍ക്കാന്‍ ആഗ്രഹമുണ്ടെങ്കില്‍ അദ്ദേഹം നിന്നേനെ. ഞങ്ങള്‍ക്ക് ഇത് നേരത്തെ അറിയാമായിരുന്നു. നിതീഷ് സഖ്യം വിടാനുളള സാധ്യതയെക്കുറിച്ച് തേജസ്വിയും ലാലു പ്രസാദ് യാദവും നേരത്തെ മുന്നറിയിപ്പ് നല്‍കിയിരുന്നു
എല്ലാ ദിവസവും മോദിയുടെ ഉറപ്പ് എന്ന പേരില്‍ പത്രങ്ങളിലെ ആദ്യ പേജുകളില്‍ തന്നെ പരസ്യം വരുന്നു. എനിക്ക് അദ്ദേഹത്തോട് ഒരു കാര്യം മാത്രമാണ് ചോദിക്കാനുളളത്. മുന്‍പ് നല്‍കിയ വാഗ്ദാനങ്ങള്‍ മോദി പാലിച്ചിട്ടുണ്ടോ? ദൈവങ്ങളുടെ ഫോട്ടോ കാണിച്ചതുകൊണ്ട് ജനങ്ങളുടെ വിശപ്പ് മാറ്റാന്‍ കഴിയില്ല.
യോഗത്തില്‍ തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് മമതാ ബാനര്‍ജിയും എസ്പി നേതാവ് അഖിലേഷ് യാദവും പങ്കെടുത്തില്ല. ഓണ്‍ലൈന്‍ യോഗം പെട്ടെന്ന് വിളിച്ചുചേര്‍ത്തതാണെന്നും മുന്‍കൂട്ടി നിശ്ചയിച്ച മറ്റ് പരിപാടികള്‍ ഉളളതിനാലാണ് വിട്ടുനിന്നതെന്നും ഇരുനേതാക്കളും അറിയിച്ചതായാണ് വിവരം.
തനിക്ക് താൽപ്പര്യമില്ലെന്ന് നേരത്തെ അറിയിച്ചിരുന്നു. യോഗത്തില്‍ ഒരു നേതാവിനെ തീരുമാനിക്കണമെന്ന ചര്‍ച്ച വന്നപ്പോള്‍ എല്ലാവരും ഖാര്‍ഗയുടെ പേര് നിര്‍ദേശിച്ചു തനിക്കും അതില്‍ എതിര്‍പ്പില്ലാത്തതായിരുന്നു. എന്നാൽ സീറ്റ് വിഭജന ക്രമീകരണങ്ങൾ വേഗത്തിലാക്കണമെന്ന് യോഗത്തിൽ പറഞ്ഞിരുന്നതായും നിതീഷ് കുമാർ വ്യക്തമാക്കി. പാര്‍ട്ടിയില്‍ അഭിപ്രായ വ്യത്യാസങ്ങളുണ്ടെന്ന റിപ്പോര്‍ട്ടുകള്ളും നിതീഷ് കുമാര്‍ തള്ളി.
ഗാന്ധി കുടുംബത്തിനെതിരെ ജി-23 നേതാക്കള്‍ രംഗത്തെത്തിയ പശ്ചാത്തലത്തില്‍ക്കൂടിയാണ് ഖാര്‍ഗെ കോണ്‍ഗ്രസ് അധ്യക്ഷനാവുന്നത്. അതിനാല്‍തന്നെ ഗാന്ധി കുടുംബത്തെ ചേര്‍ത്തുപിടിച്ച് മുന്നോട്ടുപോവുകയെന്നത് ഖാര്‍ഗെയ്ക്കുമുന്നിലെ വെല്ലുവിളിയായിരുന്നു. എന്നാല്‍ വളരെപ്പെട്ടെന്നു തന്നെ രാഹുല്‍ ഗാന്ധിയ്ക്ക് വളരെ പ്രിയപ്പെട്ട നേതാവായി ഖാര്‍ഗെ മാറി. പൊതുപരിപാടികളില്‍ ഒരു കോണ്‍ഗ്രസ് നേതാവുമായും പ്രത്യേക അടുപ്പം പ്രകടിപ്പിക്കാത്ത രാഹുല്‍ ഗാന്ധി ഖാര്‍ഗെയ്ക്ക് കുടിയ്ക്കാനായി വെളളം എടുത്തുകൊടുത്തതും അദ്ദേഹത്തെ സ്വന്തം വാഹനത്തില്‍ വീട്ടിലെത്തിച്ചതുമെല്ലാം വാര്‍ത്തയായിരുന്നു.
കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ ജനങ്ങള്‍ ഒരു ബുദ്ധിമുട്ടുകളും നേരിടുന്നില്ല. അഞ്ച് സംസ്ഥാനങ്ങളിലും കോണ്‍ഗ്രസ് തെരഞ്ഞെടുപ്പിനുളള തയ്യാറെടുപ്പുകള്‍ വളരെ നന്നായി നടത്തുന്നുണ്ട്. എല്ലാ സംസ്ഥാനങ്ങളിലും കോണ്‍ഗ്രസ് വിജയിക്കുമെന്ന് ഞങ്ങള്‍ക്കുറപ്പുണ്ട്
സത്യം, അഹിംസ, സ്വാതന്ത്ര്യം, സമത്വം, സഹവര്‍ത്തിത്വം തുടങ്ങിയ ഗാന്ധിയന്‍ ആദര്‍ശങ്ങള്‍ക്ക് ശാശ്വതമായ മൂല്യമാണുളളത്. അദ്ദേഹത്തിന്റെ ദര്‍ശനങ്ങളെ പകര്‍ന്നുതന്ന മൂല്യങ്ങളെ ആദരവോടെ നമിക്കാതെ ഒരു പൗരനും ഇന്ത്യയില്‍ മുന്നോട്ടുപോകാനാവില്ല എന്നും ഖാര്‍ഗെ പറഞ്ഞു.
കോണ്‍ഗ്രസ് അധികാരത്തില്‍ വന്നാല്‍ കടബാധിതരായ കര്‍ഷകര്‍ക്ക് ആശ്വാസം നല്‍കും. 14-ാം നൂറ്റാണ്ടിലെ കവിയും ദളിത് സാമൂഹ്യപരിഷ്‌കര്‍ത്താവുമായ സന്ത് രവിദാസിന്റെ പേരില്‍ സര്‍വ്വകലാശാല സ്ഥാപിക്കും'- മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ പറഞ്ഞു
കഴിഞ്ഞ പത്തുവര്‍ഷത്തിനിടെ നിങ്ങള്‍ രാജ്യത്തിന് നല്‍കിയത് തൊഴിലില്ലായ്മയും പണപ്പെരുപ്പവും സാമ്പത്തിക അസമത്വവും ദാരിദ്രവും ദളിത് പീഡനവും സാമൂഹിക അനീതിയും മാത്രമാണ്. പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് പകരം മോദി ദിവസവും ഉദ്ഘാടനം ചെയ്യാനുളള പരിപാടി കണ്ടെത്തുകയാണ്.
രാഹുല്‍ ഗാന്ധിക്കെതിരായ കോടതി വിധി വന്ന് ഇരുപത്തിനാല് മണിക്കൂറിലാണ് അദ്ദേഹത്തെ അയോഗ്യനാക്കിയതെന്നും എത്ര മണിക്കൂറിനുളളില്‍ അദ്ദേഹത്തെ തിരിച്ചെടുക്കുമെന്ന് നോക്കാമെന്നും കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.
ഇന്ത്യയിലെ ഓരോ വാക്കിനും അര്‍ത്ഥമുണ്ട്. മോദിയും ബിജെപിയും അസ്വസ്ഥരാണ്. അതുകൊണ്ടാണ് അവര്‍ ഞങ്ങളെ തീവ്രവാദ സംഘടനകളായ ഇന്ത്യന്‍ മുജാഹിദീനുമായും അടിമത്വത്തിന്റെ ചിഹ്നമായ ഈസ്റ്റ് ഇന്ത്യാ കമ്പനിയോടുമെല്ലാം ഉപമിക്കുന്നത്.
അതേസമയം, രണ്ടുമാസത്തിലേറെയായി തുടരുന്ന മണിപ്പൂര്‍ കലാപത്തില്‍ പ്രധാനമന്ത്രി ആദ്യ പ്രതികരണം നടത്തി. ആക്രമണം നടക്കുന്നത് മണിപ്പൂരിലാണെങ്കിലും അപമാനിക്കപ്പെടുന്നത് രാജ്യമാണെന്നും തന്റെ ഹൃദയം ദേഷ്യംകൊണ്ടും വേദനകൊണ്ടും നിറയുകയാണെന്നും നരേന്ദ്രമോദി പറഞ്ഞു
സ്വാതന്ത്ര്യസമരത്തില്‍ ബിജെപിക്ക് യാതൊരു പങ്കില്ലെന്ന് ഇപ്പോഴും തനിക്ക് പറയാന്‍ സാധിക്കുമെന്നും സഭയ്ക്ക് പുറത്തുനടത്തിയ പരാമര്‍ശം സഭ ചര്‍ച്ച ചെയ്യേണ്ടതില്ലെന്നുമായിരുന്നു ഖാര്‍ഗെയുടെ മറുപടി.
ചിന്തന്‍ ശിബിരത്തില്‍ സ്വീകരിച്ച ഒരാള്‍ ഒറ്റപദവി നയം ചൂണ്ടിക്കാട്ടിയാണ് പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുന്നതിന് മുന്‍പ് അശോക് ഗെഹ്ലോട്ടിനോട് മുഖ്യമന്ത്രി പദം ഉപേക്ഷിക്കാന്‍ രാഹുല്‍ ഗാന്ധി ആവശ്യപ്പെട്ടത്. അതിനാല്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ രണ്ടുപദവികളും ഒരുമിച്ച് വഹിക്കുകയാണെങ്കില്‍ കോണ്‍ഗ്രസില്‍ പുതിയ പ്രശ്നങ്ങള്‍ ഉടലെടുക്കുമെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നത്.
ട്രെയിനിന് ഗ്രീന്‍ സിഗ്നല്‍ കിട്ടുന്നതുപോലുളള ചെറിയ കാര്യങ്ങളുടെ ക്രെഡിറ്റുപോലും പ്രധാനമന്ത്രി എടുക്കാറുണ്ട്. മോര്‍ബി പാലം രണ്ടുകോടി രൂപ മുടക്കി നവീകരിച്ചതിന്റെയും ക്രെഡിറ്റ് മോദിക്കാണ്.
അംബേദ്കര്‍ സമാധിസ്ഥലത്തിനൊപ്പം അബുള്‍ കലാം ആസാദിന്റെ കബറിടവും മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ സന്ദര്‍ശിച്ചു. ഇന്ത്യയുടെ ആദ്യത്തെ വിദ്യാഭ്യാസ മന്ത്രിയും സ്വാതന്ത്ര്യസമര സേനാനിയുമായ അബുള്‍ കലാം ആസാദ് രാജ്യത്തിന്റെ മതേത
ഏറ്റവും താഴെതട്ടില്‍ നിന്നും ഉയര്‍ന്നുവന്ന നേതാവാണ് അദ്ദേഹം. കോണ്‍ഗ്രസ് അധ്യക്ഷനെന്ന പദവി വളരെ വലുതാണ്. രാജ്യത്തെ ജനാധിപത്യം സംരക്ഷിക്കുകയെന്ന വലിയ വെല്ലുവിളിയാണ് മുന്‍പിലുള്ളത്. ഇത് അംഗീകരിച്ച് എല്ലാവരും ഒരുമിച്ച് മുന്നോട്ട് നീങ്ങണമെന്നും സോണിയാ ഗാന്ധി പറഞ്ഞു.
മൊഹ്സിന കിദ്വായ്, സൈഫുദ്ദീൻ സോസ് തുടങ്ങിചില എം. പിമാര്‍ ഒഴികെയുള്ളവര്‍ തന്നെ പിന്തുണയ്ക്കില്ലെന്ന് അറിയാമായിരുന്നു. പാര്‍ട്ടി സംവിധാനങ്ങളെല്ലാം അദ്ദേഹത്തിനുപിന്തുണ നല്‍കുന്നുവെന്ന് മനസിലാക്കിയാണ് തെരഞ്ഞെടുപ്പ് പ്രചാരണം ആരംഭിച്ചത്. കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് തെരഞ്ഞെടുപ്പ് നടന്നത്
നടന്ന തെരഞ്ഞെടുപ്പിനെ പരിഹസിച്ച രാധാകൃഷ്ണനെതിരെ നടപടിയെടുക്കണമെന്നും ആവശ്യപ്പെട്ടിരുന്നു. തുടര്‍ന്ന് ഡി എം കെ പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാക്കള്‍ നടത്തിയ ചര്‍ച്ചയിലാണ് എല്ലാ ചുമതലകളില്‍ നിന്നും പ്രാഥമിക അംഗത്വത്തില്‍ നിന്നും കെ രാധാകൃഷ്ണനെ ഒഴിവാക്കാന്‍ തീരുമാനമായത്.
കോൺഗ്രസ് അധ്യക്ഷനായി തിരഞ്ഞെടുക്കപ്പെട്ട മുതിർന്ന നേതാവ് ശ്രീ മല്ലികാർജുൻ ഘാർഗേക്ക് അഭിനന്ദനങ്ങൾ. അചഞ്ചലമായ കോൺഗ്രസ് വികാരത്തിലൂടെയും പരിചയസമ്പത്തിലൂടെയും കോൺഗ്രസിനെ നയിക്കാൻ അദ്ദേഹത്തിന് കഴിയും
ഇപ്പോള്‍ എല്ലാവരും കോണ്‍ഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പിനെക്കുറിച്ചാണ് ചര്‍ച്ച ചെയ്യുന്നത്. കോൺഗ്രസിന് തുറന്നതും സുതാര്യവുമായ ഒരു തെരഞ്ഞെടുപ്പ് നടത്താൻ കഴിഞ്ഞുവെന്നതില്‍ തനിക്ക് വളരെ അഭിമാനമുണ്ട്. ബി.ജെ.പിയിലും മറ്റ് പ്രാദേശിക കക്ഷികളിലും തെരഞ്ഞെടുപ്പുകള്‍ നടക്കുന്നുണ്ടോ
ഈയൊരു ചരിത്രസംഭവത്തെ കോൺഗ്രസിന്‍റെ രാഷ്ട്രീയ പരിണാമത്തിൽ ഒരു നാഴികക്കല്ലായി മാറ്റുന്നതിൽ പങ്കാളികളായ എല്ലാവർക്കും നന്ദി അറിയിക്കുന്നു. പുതിയ അധ്യക്ഷനൊപ്പം കോണ്‍ഗ്രസ് നേരിടുന്ന വെല്ലുവിളികളെ അതിജീവിക്കും. പാര്‍ട്ടിക്കുവേണ്ടി സജീവമായി പ്രവര്‍ത്തിക്കും - ശശി തരൂര്‍ പറഞ്ഞു. വോട്ടര്‍മാര്‍ക്ക് 20 ഭാഷകളിലാണ് തരൂര്‍ നന്ദി അറിയിച്ചത്.
കോണ്‍ഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചപ്പോള്‍തന്നെ ശശി തരൂര്‍ മത്സര രംഗത്തുണ്ടാകുമെന്ന് വ്യക്തമായിരുന്നു. അധ്യക്ഷസ്ഥാനത്തേക്ക് ഉയര്‍ന്നുകേട്ട മറ്റൊരു പേര് രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ടിന്റേതായിരുന്നു
ഭാരത് ജോഡോ യാത്ര നടക്കുന്നതിനാല്‍ രാഹുല്‍ ഗാന്ധി കര്‍ണാടകയില്‍വെച്ചാണ് കോണ്‍ഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പില്‍ വോട്ട് രേഖപ്പെടുത്തുക. ബെല്ലാരിയിലാണ് ഭാരത് ജോഡോ യാത്രയില്‍ പങ്കെടുക്കുന്നവര്‍ക്ക് വോട്ട് ചെയ്യാനുളള ബൂത്ത് സജ്ജീകരിച്ചിരിക്കുന്നത്.
പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാക്കളാണ് എന്നോട് ഇക്കാര്യം ആവശ്യപ്പെട്ടതെന്ന് മല്ലികാര്‍ജുന്‍ ഖാര്‍ഗെ' ഇന്ത്യ ടുഡെയ്ക്ക് നല്‍കിയ പ്രത്യേക അഭിമുഖത്തില്‍ പറഞ്ഞു. താന്‍ ഹൈക്കമാന്‍ഡിന്‍റെയും ഗാന്ധി കുടുംബത്തിന്‍റെയും സ്ഥാനാര്‍ഥിയാണെന്ന വാര്‍ത്തകള്‍ മാധ്യമ സൃഷ്ടിയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കര്‍ഷകര്‍, ദളിത് വിഭാഗം, സ്ത്രീകള്‍, യുവാക്കള്‍ എന്നിങ്ങനെ എല്ലാവരെയും ഒരുമിച്ച് കൊണ്ടുപോകാന്‍ തനിക്ക് സാധിക്കും. എല്ലാവരുടെയും പ്രശ്നങ്ങള്‍ മനസിലാക്കുകയും അത് പരിഹരിക്കാന്‍ ശ്രമിക്കുകയും ചെയ്യുമെന്നും മല്ലികാര്‍ജുന്‍ ഖാര്‍ഗെ പറഞ്ഞു. കോൺഗ്രസ് അധ്യക്ഷനെ തെരഞ്ഞെടുക്കുന്ന നടപടിയെ ചോദ്യം ചെയ്ത ബിജെപിയെയും അദ്ദേഹം വിമർശിച്ചു. മറ്റുള്ളവരെ ചോദ്യം ചെയ്യാൻ ബിജെപിക്ക് അവകാശമില്ലെന്നാണ് ഖാര്‍ഗെയുടെ നിലപാട്.
'ഞങ്ങള്‍ ശത്രുക്കളല്ല. ഇത് ഒരു യുദ്ധവുമല്ല. മല്ലികാര്‍ജുന്‍ ഖാര്‍ഗെ പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാവാണ്. അദ്ദേഹത്തിന് കോണ്‍ഗ്രസില്‍ മാറ്റങ്ങള്‍ കൊണ്ടുവരാന്‍ സാധിക്കില്ല. പഴയ രീതികള്‍ അതുപോലെ തുടരാന്‍ മാത്രമേ അദ്ദേഹം ശ്രമിക്കുകയുള്ളുവെന്നാണ് താന്‍ മനസിലാക്കുന്നത്. എന്നാല്‍ തനിക്ക് പാര്‍ട്ടി
അസം സര്‍ക്കാര്‍ വെളളപ്പൊക്കത്തെ അഭിമുഖീകരിക്കുമ്പോള്‍ അവരെ എന്തിനാണ് ബുദ്ധിമുട്ടിക്കുന്നത്, വിമത എംഎല്‍എമാരെ ബംഗാളിലേക്ക് അയക്കൂ. അവര്‍ക്ക് ഇവിടെ നല്ല സ്വീകരണം നല്‍കാം എന്നായിരുന്നു മമതയുടെ പരിഹാസം
കള്ളപ്പണം വെളുപ്പിക്കലിന്‍റെ ഭാഗമായാണ് നാഷണല്‍ ഹെറാള്‍ഡ് പത്രത്തിന്റെ പ്രസാധകരായ അസോസിയേറ്റ് ജേണലിനെ യങ് ഇന്ത്യ എന്ന കമ്പനി രൂപവത്കരിച്ച് കോണ്‍ഗ്രസ് നേതാക്കള്‍ വാങ്ങിയതെന്നാണ് ബിജെപി ആരോപിക്കുന്നത്. കേസുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യാന്‍ ഇന്ന് ഹാജരാകണമെന്ന് ആവശ്യപ്പെട്ട് ഇ ഡി മല്ലികാര്‍ജുന്‍ ഖാര്‍ഗക്ക് നോട്ടീസ് അയച്ചിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിലാണ് ഇ.ഡിയുടെ മുമ്പിൽ അദ്ദേഹം ഹാജരായത്.